തിരുവനന്തപുരം : നിയമസഭയിലെ കൈയ്യാങ്കളി കേസില്‍ കെ.എം.മാണിയെ അഴിമതിക്കാരനെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വിശേഷിപ്പിച്ചതില്‍ വിചിത്ര പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം ആക്ടിംഗ് സെക്രട്ടറിയുമായ എ.വിജയരാഘവന്‍. മാധ്യമങ്ങളുടെ മേല്‍ കുറ്റം ചാര്‍ത്തി തലയൂരാനുള്ള
നീക്കമാണ് വിജയരാഘവന്റേത്. സുപ്രീംകോടതിയില്‍ കെ.എം.മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ദുര്‍വ്യാഖാ്യാനം നടത്തിയെന്നും വിജയരാഘവന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അന്ന് കേരളം ഭരിച്ചിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയായിരുന്നു എന്നും
അതിന് എതിരായ സമരമാണ് എല്‍.ഡി.എഫ് നടത്തിയതെന്നുമാണ് വിജയരാഘവന്റെ വ്യാഖ്യാനം. സത്യവാങ്മൂലത്തില്‍ കെ.എം.മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടില്‍ കേരളാകോണ്‍ഗ്രസ് എം സി.പി.എമ്മിനെ അതൃപ്തി അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
സുപ്രീംകോടതിയില്‍ നിയമസഭയിലെ കൈയ്യാങ്കളി കേസ് പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ അഴിമതിക്കാരനായ ധനകാര്യമന്ത്രിക്കെതിരെയാണ് ഇടത് അംഗങ്ങള്‍ പ്രതിഷേധിച്ചത് എന്ന് പറഞ്ഞത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona