തിരുവനന്തപുരം: അമ്പലമുക്ക് വിനിത കൊലക്കേസില്‍ പ്രതി രാജേന്ദ്രനുമായി പോലീസ് വീണ്ടും തമിഴ്‌നാട്ടിലേക്ക്.
ഇയാൾ താമസിച്ചിരുന്ന അഞ്ചുഗ്രാമത്തിലെ കാവല്‍ കിണറിലെ ലോഡ്ജിലെത്തിച്ച് ഇന്ന് പരിശോധന നടത്തും. വിനിതയുടെ മാലയുടെ ലോക്കറ്റും, കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയുമാണ് ഇനി പ്രതിയിൽ നിന്ന് കണ്ടെത്താനുള്ളത്.
വിനിതയുടെ മാലയുടെ ലോക്കറ്റ് ലോഡ്ജ് മുറിയിലുണ്ടെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി തമിഴ്‌നാട്ടില്‍ ഉപേക്ഷിച്ചെന്ന് പ്രതി പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലേക്ക് പ്രതിയുമായി പോലീസ് സംഘം പോകുന്നത്.
ഈ മാസം ആറാം തീയതിയായിരുന്നു വിനിത കൊല്ലപ്പെട്ടത്. യുവതി ജോലി ചെയ്യുന്ന അമ്പലമുക്കിലെ ചെടികൾ വിൽപ്പന നടത്തുന്ന കടയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവിയുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃത്യം നടത്തുമ്പോൾ രാജേന്ദ്രന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഇന്നലെ പോലീസ് കണ്ടെത്തിയിരുന്നു.







