വിഴിഞ്ഞം: തിരുവനന്തപുരത്ത് ക്ഷേത്രത്തിന് നേരെ അക്രമം. വിഴിഞ്ഞം പുല്ലൂർകോണം ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മദ്യക്കുപ്പികളെറിഞായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. പിന്നാലെ പുല്ലൂർക്കോണം സ്വദേശി സലാഹുദീനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ക്ഷേത്രത്തിനുള്ളിൽ പൊട്ടിയ മദ്യക്കുപ്പികൾ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസെത്തി പരിശോധന നടത്തി. സിസിടിവി പരിശോധനയിലൂടെ പ്രതി സലാഹുദ്ദീനാണെന്ന് അന്വേഷണ സംഘം തിരിച്ചറിയുകയും ചെയ്തു. തുടർന്നായിരുന്നു അറസ്റ്റ്.
മുമ്പും ക്ഷേത്രത്തിന് നേരെ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ഇതേ തുടർന്നാണ് പരിസരത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ക്ഷേത്രത്തിന് മുന്നിലേക്ക് മാംസാവശിഷ്ടങ്ങൾ എറിയുന്നതും പതിവാണ്. പ്രദേശത്തെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കാനുള്ള ഇത്തരത്തിലുള്ള ശ്രമങ്ങൾ തടയണമെന്നാണ് ക്ഷേത്രഭാരവാഹികളുടെ ആവശ്യം.