കൊച്ചി: മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിനെ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ജേഴ്സിയിൽ കാണാം . അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് വിഷ്ണുവിനെ മുംബൈ ടീമിലെടുത്തത്. 2022 ൽ ഹൈദരാബാദ് ഫ്രാഞ്ചെസിയുടെ ഭാഗമായിരുന്നു വിഷ്ണു.
അതേസമയം മലയാളി താരങ്ങളായ രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, കെ.എം. ആസിഫ്, സ്പിന്നര്‍ എസ്. മിഥുന്‍ എന്നിവരിൽ ഒരു ടീമും താല്പര്യം പ്രകടിപ്പിച്ചില്ല. കിവീസ് ഓൾ റൗണ്ടർ ജിമ്മി നീഷം, ശ്രീലങ്കൻ താരം ദസുൻ ഷനാക എന്നിവരെയും ആരും വാങ്ങിയില്ല.
ഇന്ത്യൻ താരങ്ങളായ സൗരഭ് കുമാർ, പ്രിയം ഗാർഗ്, ഹിമ്മത് സിങ്, ചേതൻ എല്‍.ആർ, ശുഭം കജൂരിയ, അൻമോൽപ്രീത് സിങ് എന്നിവരും അൺസോൾഡായി. ഇന്ത്യൻ ഓൾ റൗണ്ടര്‍ നിഷാന്ത് സിദ്ധു 60 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്സിൽ ചേർന്നു. തമിഴ്നാട്ടിൽനിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റര്‍ എൻ. ജഗദീശന്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമാകും. (90 ലക്ഷം).