സ്വന്തം മകളുടെ കേസിന്റെ വിധി അറിയാൻ അച്ഛൻ കോടതിയിലേക്ക് പോകുന്നത് മകൾക്ക് വേണ്ടി കാറിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിട്ടാണ്.കാർ ആകട്ടെ അച്ഛൻ മകൾക്ക് സ്നേഹപൂർവ്വം നൽകിയ സമ്മാനവും.വിസ്മയ കേസിന്റെ അന്തിമ വിധി കേൾക്കാൻ കൂടെ തൻ്റെ മകളുടെ ആത്മാവും ഉണ്ടെന്നാണ് അച്ഛൻ ത്രിവിക്രമൻ വളരെ വൈകാരികമായി പറഞ്ഞത്.
ഈ വാഹനം വാങ്ങാൻ വിസ്മയോടൊപ്പം പോയതാണെന്നും അവൾ ഇപ്പോഴും തങ്ങളുടെ കൂടെ ഉണ്ടെന്നും ആണ് അദ്ദേഹം പറയുന്നത്.അദ്ദേഹം വണ്ടി ഓടിക്കുമ്പോൾ കൂടെ ഉള്ള ബന്ധു പുറകിലെ സീറ്റിൽ ആണ് ഇരുന്നത്. ഫ്രണ്ടിൽ അച്ഛനോടൊപ്പം മകളുടെ ആത്മാവും. കഴിഞ്ഞ 11 മാസം ആയി ഈ കാർ വീടിനു വെളിയിൽ തന്നെ ആയിരുന്നു. ഇതിന് മുൻപെല്ലാം ത്രിവിക്രമൻ യാത്ര ചെയ്തിരുന്നത് മറ്റ് വാഹനങ്ങളിൽ ആണ്. വിസ്മയുടെ മരണത്തിന് ശേഷം ഇന്ന് ആദ്യമായി ആണ് തൻ്റെ മകളുടെ മരണത്തിന് കാരണമായ ആൾക്ക് ശിക്ഷ കിട്ടുന്ന ദിവസം തന്നെ ആ കാർ അച്ഛൻ കോടതിയിൽ പോകാനായി എടുത്തത്.
വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിത വി നായരും പറഞ്ഞു. കിരണിന്റെ ഫോണിൽ നിന്നും 4,87, 000 വോയ്സ് ക്ലിപ്പുകളാണ് സൈബർ സെല്ലിന് ലഭിച്ചത്. തൻ്റെ ഫോണിൽ ഓട്ടോമറ്റിക്കായി കോളുകൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവൻ അറിഞ്ഞിരുന്നില്ല വോയ്സിന്റെ അടിസ്ഥാനത്തിൽ കിരൺ മാത്രം അല്ല അവൻ്റെ വീട്ടുകാരും ഉണ്ടെന്നും അവരെ എല്ലാവരെയും നിയമത്തിൻ്റെ മുമ്പിൽ കൊണ്ട് വരണമെന്നും ഇനി അവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ ഉള്ള ശ്രമമാണ് നടത്തുന്നതെന്നും ത്രിവിക്രമൻ വ്യക്തമാക്കി.