Thursday, December 25, 2025

ഇസ്ലാമായ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ കമ്മികൾ കൊ-ല-വി-ളി-യുമായി നടക്കുന്നത് എന്തിന് ?

ഇന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ, അത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെയാണ്. അധികാരം ഉള്ളിടത്ത് 51 വെട്ട് വെട്ടി മനുഷ്യനെ കൊല്ലുന്ന കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികളെ ആണ്, 72 വയസുള്ള ഗവർണർ വെറും കോമാളികൾ ആക്കി കളഞ്ഞത് എന്നോർക്കണം. കേരളത്തിലെ ക്യാമ്പസുകളിൽ കയറിയാൽ അങ്ങ് ചെത്തി കളയും എന്നൊക്കെ കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികൾ ഭീഷണി മുഴക്കിയപ്പോൾ, ആരിഫ് മുഹമ്മദ്‌ ഖാൻ പേടിച്ച് ഓടും എന്നാണ് അന്തംകമ്മി കോമാളികൾ കരുതിയത്. ഇസ്ലാമിക തീവ്രവാദത്തിന് ഇത്രയും പിന്തുണ കൊടുക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്തുകൊണ്ടാണ്, ഇസ്ലാം ആയ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ കൊലവിളിയുമായി നടക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഒന്ന്. അദ്ദേഹം ഇസ്ലാമിക തീവ്രവാദത്തെ ഏറ്റവും അധികം എതിർക്കുന്ന വ്യക്തിയാണ്. രാജീവ്‌ ഗാന്ധി സർക്കാർ നടത്തിയ മുസ്ലിം പ്രീണനം, മുസ്ലിങ്ങളുടെ ജീവിതത്തെ പിന്നോട്ടടിക്കും എന്ന് തുറന്ന് പറഞ്ഞ് രാജീവ്‌ ഗാന്ധി മന്ത്രി സഭയിൽ നിന്ന് കേന്ദ്ര മന്ത്രി സ്ഥാനം ഒഴിഞ്ഞ ആളാണ് ആരിഫ് മുഹമ്മദ്‌ ഖാൻ എന്നോർക്കണം. അദ്ദേഹം ഇസ്ലാമിക തീവ്രവാദത്തെ ഒരിക്കലും പിന്തുണയ്ക്കില്ല എന്ന് മാത്രമല്ല, അതി ശക്തമായി എതിർക്കുകയും ചെയ്യും. രണ്ടാമതായി കേരളത്തിലെ വ്യവസായങ്ങളെ തകർത്തത് പോലെ വിദ്യാഭ്യാസ മേഖലയും കമ്മ്യൂണിസ്റ്റ്‌ ഭീകരത കാരണം തകർന്നിരിക്കുകയാണ്. അന്തംകമ്മി നേതാക്കന്മാരുടെ യോഗ്യത ഇല്ലാത്ത ഭാര്യമാരെ എല്ലാം, പിൻവാതിലിലൂടെ കോളേജുകളിൽ അധ്യാപകരായി തിരുകി കയറ്റാനുള്ള ശ്രമങ്ങൾ ഗവർണർ തടഞ്ഞു. യോഗ്യത ഉള്ള ആയിരക്കണക്കിന് യുവജനങ്ങൾ ഉള്ളപ്പോൾ, യോഗ്യത പരീക്ഷക്ക് മൊട്ടയും, ഇന്റർവ്യുവിന് നൂറിൽ നൂറും വാങ്ങി, അന്തംകമ്മി നേതാക്കന്മാരുടെ ഭാര്യമാർ കോളേജുകളിൽ അധ്യാപകരായി ജോലിക്ക് കയറുന്നു. ഇവറ്റകൾ വിദ്യാർത്ഥികളെ പഠിപ്പിച്ചാൽ എന്താകും സംഭവിക്കുക എന്നത് എടുത്ത് പറയേണ്ടതില്ലല്ലോ. അന്തംകമ്മി നേതാക്കന്മാർ PSC പരീക്ഷ മുതൽ PHD വരെ എല്ലാം കോപ്പി അടിച്ചും, ആൾ മാറാട്ടം നടത്തിയും, പരീക്ഷ എഴുതാതെ പോലും വിജയിക്കുന്നു. കൂടാതെ, വ്യാജ രേഖ ചമച്ച് അധ്യാപകരായി ജോലി ചെയ്യുന്നു. മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിൽ 2 കൊല്ലം പ്രവർത്തിച്ചാൽ ആജീവനാന്ത കാലം പെൻഷൻ, ഓരോ മന്ത്രിക്കും 25 പേർസണൽ സ്റ്റാഫ്‌ വീതം, ഇങ്ങനെയുള്ള കമ്മ്യൂണിസ്റ്റ് കൊള്ളകൾക്ക് എതിരെ ഗവർണർ പ്രതികരിക്കുന്നു. അതായത്, കമ്മ്യൂണിസ്റ്റുകാരുടെ തീവ്രവാദത്തിനും, അഴിമതിക്കും, സ്വജന പക്ഷപാതത്തിനും ഗവർണർ കൂട്ട് നിൽക്കുന്നില്ല. അതാണ് പ്രശ്നം. കടം മേടിക്കാൻ അല്ലാതെ വേറെ ഒന്നുമറിയാത്ത കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ ധൂർത്തും, ആർഭാടവും അഴിമതിയും ഒക്കെ കൊണ്ട് കേരളം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണ്. ക്ഷേമ പെൻഷൻ പോലും മുടങ്ങിയിട്ട് നാളുകൾ ഏറെയായി. കഴിവുകേട്ട ഈ സർക്കാരിനെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുന്നത് ഗവർണർ ആണ്, അല്ലാതെ പ്രതിപക്ഷമായ കോൺഗ്രസ്‌ അല്ല. കൂടാതെ, കേരളത്തിൽ പേരിന് മാത്രമാണ് പ്രതിപക്ഷം ഉള്ളത് തന്നെ. കോൺഗ്രസുകാരെ നാട് നീളെ നടന്ന് പട്ടിയെ തല്ലുന്നത് പോലെ കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികൾ ആക്രമിക്കുന്നു.

കോൺഗ്രസിന് അതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പറ്റുന്നില്ല. കോൺഗ്രസ്‌ പ്രവർത്തകരെ 51 വെട്ട് വെട്ടി കൊന്നിട്ട് പോലും, രാഹുൽ ഗാന്ധി യെച്ചുരി കി ജയ് എന്നും പറഞ്ഞ് നടക്കുക ആയിരുന്നു എന്നോർക്കണം. പണ്ട് ബിജെപിയുമായി സംഘർഷം ഉണ്ടായപ്പോൾ കോടിയേരിയുടെ തിരുവനന്തപുരത്തെ വീട് ആക്രമിച്ചു, ആ നിമിഷം സംഘർഷം അവസാനിച്ചത് കേരളം മറന്നു കാണില്ല. അപ്പോൾ തിരിച്ചു കിട്ടും എന്ന് കണ്ടാൽ, അവിടെ തീരും ഇവന്റെയൊക്കെ വിപ്ലവവും, ചോര ചാലുകൾ നീന്തി കയറലും ഒക്കെ. ബംഗാളിൽ മമത ബാനർജി കമ്മ്യൂണിസ്റ്റ്‌ തീവ്രവാദത്തെ തൂത്തെറിഞ്ഞതും, കമ്മ്യൂണിസ്റ്റ്‌ ഭീകരവാദികളിൽ നിന്ന് ത്രിപുരയിലെ ജനങ്ങളെ ബിജെപി രക്ഷിച്ചതും ഇവറ്റകളെ അടിച്ചോടിച്ചു കൊണ്ടാണ്. ഇനിയൊരിക്കലും ബംഗാളിലെയും, ത്രിപുരയിലെയും ജനങ്ങൾക്ക് കമ്മ്യൂണിസ്റ്റ്‌ ഭീകരത പേടിക്കേണ്ട. അതേസമയം, കേരളത്തിലെ കോൺഗ്രസിനെ കൊണ്ടൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ഇനി അധികാരത്തിൽ വന്നാലും കമ്മ്യൂണിസ്റ്റ്‌ ഭീകരതയെ അടിച്ചമർത്താൻ ഉള്ള കഴിവൊന്നും കോൺഗ്രസിന് ഇല്ല. കോൺഗ്രസ്‌ അധികാരത്തിൽ വന്നാലും കോൺഗ്രസുകാരെ തെരുവിൽ ഇട്ട് ഇപ്പോൾ ചവിട്ടി കൂട്ടുന്നത് പോലെ, കമ്മ്യൂണിസ്റ്റ്‌കാർ ചവിട്ടി കൂട്ടും. അവിടെയാണ് ആരിഫ് മുഹമ്മദ്‌ ഖാനെ പോലെ നട്ടെല്ലുള്ള ആളുകളുടെ പ്രസക്തി. വലിയ ഡയലോഗ് തള്ളിമറിച്ച അന്തംകമ്മികളുടെ വിപ്ലവ വീര്യം ഗവർണറെ കണ്ടപ്പോൾ ചോർന്നു പോയോ? ഗവർണർ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ എല്ലാം ഓടി ഒളിച്ചില്ലേ. ഗവർണർ ക്യാമ്പസുകളിൽ വന്നാൽ കാല് കുത്തിക്കില്ല എന്നൊക്കെ തള്ളിമറിച്ച കമ്മ്യൂണിസ്റ്റ്കാർ, ഗവർണർ കാലിക്കറ്റ്‌ സർവകലാശാലയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നേ വഴിയിൽ കുത്തിയിരുന്ന് അമേരിക്ക തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ, അംബാനി തുലയെട്ടെ, പാസിസം തുലയട്ടെ എന്നൊക്കെ മുദ്രാവാക്യം വിളിച്ച ശേഷം ഓടി എവിടെയോ പോയി ഒളിച്ചിരുന്നു. ഗവർണർ ക്യാമ്പസിൽ കയറി എന്ന് ഉറപ്പാക്കിയ ശേഷം ഒളിവിൽ നിന്ന് പുറത്ത് വന്ന് ക്യാമ്പസിന് പുറത്ത് കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ, ഇത്രയുള്ളൂ നിന്റെയൊക്കെ വിപ്ലവവും, ചോരച്ചാലും. മമത ബാനർജിയെ പോലെ, ത്രിപുരയിലെ ബിജെപി നേതാക്കളെ പോലെ, ആരിഫ് മുഹമ്മദ്‌ ഖാനെ പോലെ നട്ടെല്ലുള്ളവർ നെഞ്ചും വിരിച്ച് നിന്നാൽ അന്ന് തീരും കമ്മ്യൂണിസ്റ്റ്‌ ഭീകരത. കേരളത്തിൽ ആരിഫ് മുഹമ്മദ്‌ ഖാനെ പോലെ അല്ലെങ്കിൽ മമതയെ പോലെ ഒരു നേതാവ് കോൺഗ്രസിലോ, ബിജെപിയിലോ ഉണ്ടാകുന്ന കാലം വരെയെ ഉള്ളൂ ഈ കമ്മ്യൂണിസ്റ്റ്‌ ഭീകരവാതം. അതുവരെ കേരളം അനുഭവിച്ചേ മതിയാകൂ. പക്ഷെ ഇപ്പോൾ മലയാളികൾക്ക് ഒന്ന് മനസിലായില്ലേ, നട്ടെല്ല് ഉള്ള നേതാവ് നെഞ്ചും വിരിച്ച് നിന്നാൽ കമ്മ്യൂണിസ്റ്റ്‌ തീവ്രവാദം അന്ന് അവസാനിക്കുമെന്ന്. ബംഗാളിലെ ജനതയെ രക്ഷിച്ചത് പോലെ, ത്രിപുരയിലെ ജനങ്ങളെ രക്ഷിച്ചത് പോലെ കമ്മ്യൂണിസ്റ്റ്‌ ഭീകരതയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ഒരു രക്ഷകൻ വരും എന്ന് ഉറപ്പ്. അതിന് കേരളം ചെയ്യേണ്ടത് ഒരിക്കൽ കൂടി ഈ ഭീകര സംഘടനയെ അധികാരത്തിൽ എത്തിക്കുകയാണ്, എങ്കിലേ ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ ഈ കമ്മ്യൂണിസ്റ്റ്‌ തീവ്രവാദം തകർന്നടിയൂ.

Related Articles

Latest Articles