കോഴിക്കോട് : വടകര കുടുംബകോടതിൽ ജഡ്ജിയില്ലാതെ പ്രവര്‍ത്തനം പ്രതിസന്ധിയിലാവുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ട് അഭിഭാഷക സംഘടനകൾ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. ജഡ്ജിയുടെ അഭാവത്തിൽ 2000 ത്തോളം കേസുകളാണ് നിലവില്‍ കെട്ടിക്കിടക്കുന്നത്.
മെയ് 10നാണ് വടകര കുടുംബകോടതിയിലെ ജഡ്ജി സ്ഥലം മാറി പോയത്. എട്ട് മാസം പിന്നിട്ടിട്ടും പുതിയ നിയമനം ഇതുവരെ നടന്നിട്ടില്ല. വിവാഹമോചന കേസുകളിൽ തീരുമാനമാകാത്തതിനാൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.