Wednesday, May 15, 2024
spot_img

കത്ത് വിവാദം, മേയർ രാജി വക്കും ? ഓടെടാ ഓട്ടത്തിൽ സിപിഎം | CPM

കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ ഇന്നും കനത്ത പ്രതിഷേധം. തുടർച്ചയായ നാലാം ദിവസവും തിരുവനന്തപുരം കോർപറേഷൻ പരിസരം സംഘർഷഭരിതമാണ്.നഗരസഭയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ചയാണ്.പ്രവർത്തകർ പോലീസ് ബാരിക്കേഡ് ഭേദിക്കാനുള്ള ശ്രമം തുടരുകയാണ്.പോലീസ് പ്രവർത്തകർക്ക് നേരെ ജല പീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

മേയർ രാജി വെക്കുംവരെ സമരം തുടരുമെന്ന് ബിജെപി വ്യക്തമാക്കി.ക്രൈംബ്രാഞ്ച് അന്വേഷണം വെറും പ്രഹസനമാണെന്നും സമരത്തിൽ ഒരു വിട്ട് വീഴ്ചയും ചെയ്യില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.പോലീസ് പ്രയോഗിച്ച കണ്ണീർ വാതകത്തിൽ മാരക രാസവസ്തുക്കളാണെന്നും പ്രവർത്തകരുടെ മാർച്ച് ഇല്ലാതാക്കാനുള്ള ശ്രമത്തിനായി പോലീസും ഇടതുപക്ഷവും ഒത്ത് കളിക്കുകയാണെന്നും ബിജെപി വ്യക്തമാക്കി

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദ കേസിലെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി പരിഗണിച്ചു. കത്തുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഇടപ്പെടുകയും എല്ലാ എതിർ കക്ഷികൾക്കും നോട്ടീസും അയച്ചു. ഹര്‍ജി ഈ നവംബര്‍ 25ന് വീണ്ടും പരിഗണിക്കും. കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് ഹർജി നൽകിയത്.

ഗുരുതരമായ ചട്ട ലംഘനം നടത്തിയിട്ടും സംസ്ഥാന സർക്കാർ ആര്യ രാജേന്ദ്രനെതിരെ നടപടി സ്വീകരിക്കാത്തത് എന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ഇതുവരെയും മേയർ ആര്യക്കെതിരെ കേസെടുക്കുകയോ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. ഹർജി പരിഗണിക്കുമ്പോൾ സിബിഐയുടെ അഭിഭാഷകനും കോടതിയിൽ ഹാജരായിരുന്നു. അതുകൊണ്ട് തന്നെ, സിബിഐ ആര്യ രാജേന്ദ്രനെതിരെ സ്വമേധയാൽ കേസെടുക്കാൻ സാധ്യതയുമുണ്ട്.

മേയര്‍ക്ക് പുറമെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിനെതിരേയും ഹര്‍ജിയില്‍ ആരോപണമുണ്ട്. ഒഴിവുള്ള തസ്തികകളില്‍ പാര്‍ട്ടി അംഗങ്ങളെ നിയമിക്കാന്‍ ശ്രമിച്ച് ഇവരുടെ നടപടി സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും സ്വജനപക്ഷപാതമാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.. മേയര്‍ക്ക് പുറമെ കേസില്‍ കക്ഷിചേര്‍ത്തിരിക്കുന്ന മറ്റുള്ളവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മേയറേയും ഡി.ആര്‍. അനിലിനേയും കൂടാതെ സര്‍ക്കാറിനേയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.

നേരത്തെ ശ്രീകുമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിന്നു.കഴിഞ്ഞ 2 വർഷത്തിനുള്ളിൽ തിരുവനന്തപുരം നഗരസഭയിൽ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ നടന്നു ഇത് മുഴുവനും അന്വേഷിക്കണമെന്നാണ് ആവശ്യം. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടന്നതെന്നും പരാതിയിൽ പറയുന്നു.

Related Articles

Latest Articles