പേരാമ്പ്ര: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്ത് അയച്ച് പേരാമ്പ്രയില്‍ നിന്ന് ആറാം ക്ലാസുകാരി . വിദേശത്തുള്ള പിതാവിനെ മടക്കിക്കൊണ്ടുവരണമെന്നാണ് ആറാം ക്ലാസുകാരി ഐന ബിന്‍ത് ജാഫറിൻ്റെ ആവശ്യം.എന്തെങ്കിലും തെറ്റ് വന്നു പോയാല്‍ ക്ഷമിക്കണം എന്ന് പറഞ്ഞ് തുടങ്ങട്ടെ … ഉപ്പയുടെ കാര്യമാണ് പറയാന്‍ പോകുന്നത് എന്ന് തുടങ്ങുന്ന വരികളോടെയാണ് ഐന ബിന്‍ത് ജാഫര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.
വിദേശത്തുള്ള പിതാവിനെ മടക്കിക്കൊണ്ടുവരണമെന്നാണ് കത്തിലുള്ളത് . പേരാമ്പ്ര ഒലീവ് പബ്ലിക് സ്‌കൂളിലെ വിദ്യാർഥിനിയാണ് ഐന ബിന്‍ത് ജാഫര്‍ . ഇതിൻ്റെ ഒരു കോപ്പി മുഖ്യമന്ത്രിക്കും ഉണ്ട് . ‘എന്തെങ്കിലും തെറ്റ് വന്നു പോയാല്‍ ക്ഷമിക്കണം എന്ന് പറഞ്ഞ് തുടങ്ങട്ടെ. ഞങ്ങള്‍ എല്ലാവരും സാര്‍ പറഞ്ഞതു പോലെ ലോക്ക്ഡൗണില്‍ വീട്ടില്‍ ഇരിക്കുകയാണ്. പക്ഷേ എന്റെ ഉപ്പ വിദേശത്ത് ജോലി ചെയ്യുന്നു, ഉപ്പാക്ക് ഒന്നര മാസം ആയി ജോലി ഇല്ല. അവിടുത്തെ ബുദ്ധിമുട്ട് സാറിനറിയാമല്ലോ.ഇപ്പോള്‍ എനിക്ക് പ്രവാസികളെ എന്ന് എത്തിക്കും എന്ന് അറിയാന്‍ കഴിയുന്നില്ല…… ഇങ്ങനെ വിദേശത്തുള്ള എല്ലാവരുടെയും മക്കള്‍ പ്രയാസത്തില്‍ ആയിരിക്കും…….. ലോക്ക്ഡൗണ്‍ 14 ദിവസത്തേക്കു കൂടി നീട്ടി എന്ന് ഇപ്പോള്‍ അറിഞ്ഞു. അതിനാല്‍ ഇപ്പോള്‍ തന്നെ പ്രവാസികളെയും കൊണ്ടുവന്നൂടെ. ദയവായി താമസിക്കരുത്. ഇത് എന്റെ അപേക്ഷയാണ്. വിശ്വസ്തതയോടെ ഐന’ എന്നവസാനിക്കുന്നതായിരുന്നു കത്ത്.