ചെന്നൈ: തമിഴ് നടി വിജയ ലക്ഷ്മി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളെ തുടർന്നാണ് വിജയ ലക്ഷ്മി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. അമിത അളവിൽ ഗുളിക കഴിച്ച നടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ ആത്മഹത്യ ചെയ്യാൻ പോകുവാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചതിന് പിന്നാലെയാണ് നടിയുടെ ആത്മഹത്യാ ശ്രമം.
നാം തമിഴർ പാർട്ടി നേതാവ് സീമാൻ, പാണങ്കാട്ട് പാടൈയുടെ ഹരി നാടാർ എന്നിവരുടെ അനുയായികൾ തന്നെ നിരന്തരം അപമാനിക്കുന്നതായി വിജയ ലക്ഷ്മി പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ നാലുമാസമായി സീമാനും പാർട്ടി അണികളും അപമാനിക്കുന്നതായും കുടുംബത്തെയോർത്താണ് പിടിച്ചുനിന്നതെന്നും അവർ പറഞ്ഞു. ഹരിനാടാർ മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. ഞാൻ രക്തസമ്മർദ്ദത്തിെൻറ ഗുളിക കഴിച്ചു. അൽപസമയത്തിന് ശേഷം രക്തസമ്മർദം കുറയുമെന്നും താൻ മരിക്കുമെന്നും അവർ പറഞ്ഞു. ഇതേ തുടർന്ന് വിജയലക്ഷ്മിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.