Sunday, May 19, 2024
spot_img

മുന്നറിയിപ്പുകളും, സൂചനകളും അവഗണിച്ചു.ക്വാറികൾ പെരുകി, എല്ലാം സ്തംഭിച്ചു; കുമ്മനം രാജശേഖരൻ.

തിരുവനന്തപുരം: മുൻകരുതലിന്റെയും സുരക്ഷാ നടപടികളുടെയും അഭാവമാണ് ദുരന്തങ്ങളുടെ കാരണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
ഇടുക്കി ജില്ലയിൽ വർധിച്ചുവരുന്ന ക്വാറികൾ ആ പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെയും നിലനില്പിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നും പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മൂലം മേൽമണ്ണ് മഴക്കാലത്തു ഇടിഞ്ഞു വീഴുന്നത് ഒരു പതിവ് കാഴ്ചയായി മാറി.

പ്രകൃതി വിഭവങ്ങളെ കൊള്ള ചെയ്യുന്നതുമൂലം പശ്ചിമഘട്ടത്തിൽ കാലാവസ്ഥാവ്യതിയാനവും ദുരന്തങ്ങളും ഇനിയും ശക്തിപ്പെടുമെന്ന് ഗാഡ്ഗിൽ കമ്മറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ ജനവാസകേന്ദ്രവുമായി ക്വറികൾക്കുള്ള ദൂരം 200 മീറ്റർ ആയിരിക്കണമെന്ന ഗ്രീൻ ട്രൈബ്യുണൽ വിധി സർക്കാർ അവഗണിച്ചു. മാത്രമല്ല 50 മീറ്റർ ദൂരമായി വെട്ടിക്കുറക്കുകയും ചെയ്തു. 350 ഇൽ പരം ക്വാറികളാണ് ഇടുക്കി ജില്ലയിൽ ഉള്ളത്.
കവളപ്പാറയിലും പൂത്തുമലയിലും കഴിഞ്ഞവർഷം ഇതേ കാരണത്താൽ ഉണ്ടായ മലയിടിച്ചിലിൽ നൂറോളം പേർ മരണപ്പെട്ടു.ഇതിൽനിന്നും പാഠങ്ങളൊന്നും സർക്കാർ പഠിച്ചില്ല.

രാജമലയിൽ താമസിക്കുന്ന ജനങ്ങൾ ഏക ആശ്രയമായി കരുതിയിരുന്ന പാലത്തിന്റെ പണി 3 വർഷമായി നടക്കുകയാണ്. പിന്നോക്ക പ്രദേശങ്ങളിൽ പാലം ,റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. കഴിഞ്ഞവര്ഷത്തേക്കാൾ മഴ കൂടുതൽ പെയ്യുമെന്ന്
അറിയാവുന്ന ഭരണകൂടം രാജമലയുടെ അടിവാരങ്ങളിൽ താമസിക്കുന്ന പാവപെട്ട തൊഴിലാളി കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടതായിരുന്നു. വില്ലേജുതോറും മഴ മാപിനികൾ സ്ഥാപിക്കണമെന്നും മഴ കൂടുതൽ പെയ്യുന്ന സ്ഥലങ്ങളിൽ സുരക്ഷാ നടപടികളും മുൻകരുതലും സ്വീകരിക്കേണ്ടതാണെന്നുമുള്ള കേ എഫ് ആർ ഐ യുടെ നിർദേശം സർക്കാർ പരിഗണിച്ചില്ല.

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ ഭൂമി കേരള സർക്കാർ ഏറ്റെടുത്ത് നല്കാത്തതുമൂലം റൺവേ വിപുലമാക്കാനോ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനോ കഴിയുന്നില്ല. സ്ഥലം ലഭിക്കാത്തതുമൂലം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനവും സ്തംഭിച്ചു. ദുരന്തങ്ങളിൽ നിന്നും പാഠം പഠിച്ചും ജനങ്ങളുടെ താല്പര്യം കണക്കിലെടുത്തും വിമാനത്താവളങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കണം.

കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾ ടോപ് റൺവേ മൂലമുണ്ടാകുന്ന ദൂർഷ്യ ഫലങ്ങൾ മനസിലാക്കിയതിന്റെ പശ്ചാത്തലത്തിൽ പുതിയ വിമാനത്താവളത്തിനുവേണ്ടി എരുമേലിയിൽ സ്ഥലം കണ്ടെത്തിയതിൽ അപാകതയുണ്ടോ എന്ന് സർക്കാർ പരിശോധിക്കേണ്ടതാണെന്നും കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.

Related Articles

Latest Articles