മൊഗാദിഷു : സോമാലിയായില്‍ പതിനഞ്ച് അല്‍ഷബാബ് തീവ്രവാദികളെ സൈന്യം വധിച്ചു. ദുസാമാരബ് പട്ടണത്തില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ നിരവധി
തീവ്രവാദികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ടോളം സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍ഷബാബ് തീവ്രവാദികളുെട പക്കല്‍ നിന്ന് വന്‍ തോതില്‍ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്. നിരത്തുകളില്‍ മൈനുകള്‍ സ്ഥാപിച്ച് നിരന്തരം ആളുകളെ കൂട്ടക്കൊല നടത്തുന്നത് അവരുടെ സ്ഥിരം രീതിയാണ്.
സൊമാലിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് അടുത്ത ഒക്ടോബര്‍ മാസത്തിലാണ്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ് അല്‍ഷാബാബ് പോലെയുള്ള മുസ്ലീംതീവ്രവാദ സംഘടനകള്‍. കിഴക്കന്‍ ആഫ്രിക്കയിലും യെമനിലും വ്യാപകമായി തീവ്രവാദ പ്രവര്‍ത്തനങ്ങളും
കൂട്ടക്കൊലകളും നടത്തുന്ന ജിഹാദി തീവ്രവാദ സംഘടനയാണ് അല്‍ ഷബാബ്. അല്‍-ഖൈ്വദയും ബോക്കോഹറാമും പോലെയുള്ള ആഗോള തീവ്രവാദ
സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona