ജമ്മു പൂഞ്ച് ഹൈവേയില്‍ അക്‌നൂര്‍ പ്രദേശത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍നിന്ന് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ അക്‌നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ഭൂരിഭാഗവും ഉത്തർപ്രദേശ്, രാജസ്ഥാന്‍, ഹരിയാണ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു.
യാത്രയ്ക്കിടെ ബസ് റോഡില്‍നിന്നും തെന്നിമാറുകയും കൊക്കയിലേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. അടിയന്തര ആരോഗ്യസംഘത്തെ സ്ഥലത്തേക്ക് അയച്ചതായും ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

