മുംബൈ: മുംബൈയിൽ 2 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 38-കാരന് വധശിക്ഷ വിധിച്ച് പൂനെ പോക്സോ കോടതി. തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. കൂടാതെ കേസിൽ DNA സാംപിളുകള്‍ അടക്കമുള്ള തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സഞ്ജയ് ദേശ്മുഖാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കേസിനാസ്പദമായ സംഭവം നടന്നത് 2021 ഫെബ്രുവരി 15-നാണ്. വീടിന് മുന്‍വശത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ഇയാൾ തട്ടിക്കൊണ്ട് പോവുകയായിരുന്നു.തുടർന്ന് കുഞ്ഞിനെ കാണാതെ അന്വേഷിച്ച് ഫലമില്ലാതെ വന്നതോടെ വീട്ടുകാര്‍ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പിന്നീട് പോലീസുകാരുടെ അന്വേഷണത്തിൽ സമീപത്തുള്ള റിക്ഷാ ഡ്രൈവറുടെ മൊഴി നിര്‍ണായകമാകുകയും. കുഞ്ഞുമായി പോയ ഒരാളെ ഇറക്കി വിട്ട സ്ഥലം റിക്ഷ ഡ്രൈവര്‍ പോലീസിന് വിശദമാക്കുകയും ചെയ്തു. ഈ പരിസരത്ത് നടത്തിയ തെരച്ചിലിനൊടുവിലാണ് ഒരു പാലത്തിന് അടിയിലെ പൈപ്പിനുള്ളില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം മൃതദേഹ പരിശോധനയിലാണ് കുഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വ്യക്തമായത്. തുടർന്ന് റായ്ഗഡിലെ ഒരു ഇഷ്ടികച്ചൂളയില്‍ നിന്നും കൊലപാതകിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.