വാരണാസി: തന്റെ മരണത്തിനു വേണ്ടി രാഷ്ട്രീയ എതിരാളികൾ കാശിയില്‍ പ്രാര്‍ഥനകള്‍ നടത്തിയെന്ന് പ്രധാനമന്ത്രി (Narendra Modi) നരേന്ദ്ര മോദി. രാഷ്ട്രീയ എതിരാളികള്‍ എത്രത്തോളം അധഃപതിച്ചുവെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എന്റെ മരണത്തിനായുള്ള പ്രാർത്ഥനകൾ രാഷ്ട്രീയ എതിരാളികൾ ചെയ്തു”. “ഇന്ത്യൻ രാഷ്ട്രീയത്തിൽ ആളുകൾ എത്രത്തോളം താഴ്ന്നുവെന്ന് ഞങ്ങൾ കണ്ടു, എന്നാൽ എന്റെ മരണത്തിനായി കാശിയിൽ പ്രാർത്ഥന നടത്തിയപ്പോൾ, എനിക്ക് ആഹ്‌ളാദം തോന്നി,” അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഭീകരതയോട് മൃദുസമീപനം പുലർത്തുകയാണെന്നും മോദി ആരോപിച്ചു. സമാജ്‌വാദി പാർട്ടിയുടേയും കോൺഗ്രസിന്‍റേയും ഭരണകാലത്ത് ഭീകരർ യാതൊരു ഭയവുമില്ലാതെ പ്രവർത്തിച്ചു. തീവ്രവാദികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ അഖിലേഷ് യാദവ് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.