ദില്ലി :രാഷ്ട്രീയ സ്വയംസേവക് സംഘം മേധാവി മോഹൻ ഭഗവത് മുസ്ലിം പണ്ഡിതൻ ഉമർ അഹമ്മദ് ഇല്യാസിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി . ദില്ലിയിലെ ഹൃദയഭാഗത്തുള്ള പള്ളിയിലാണ് കൂടിക്കാഴ്ച്ച നടത്തി . ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആർഎസ്എസ് മേധാവി മുസ്ലീം പണ്ഡിതനയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. സാമുദായിക സൗഹാർദം ശക്തിപ്പെടുത്തുന്നതിനായി മോഹൻ ഭാഗവത് നേരത്തെ അഞ്ച് മുസ്ലീം പണ്ഡിതരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
തുടർച്ചയായ ചർച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ച്ചയെന്ന് ആർഎസ്എസ് വക്താവ് സുനിൽ അംബേക്കർ പറഞ്ഞു.
“ആർഎസ്എസ് സർസംഘചാലക് ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകളെ കണ്ടുമുട്ടുന്നു. ഇത് തുടർച്ചയായ പൊതു സംവാദ പ്രക്രിയയുടെ ഭാഗമാണ്,” ആർഎസ്എസ് വക്താവ് പറഞ്ഞു.
കസ്തൂർബാ ഗാന്ധി മാർഗ് മസ്ജിദിൽ മോഹൻ ഭഗവതും ഇമാമും തമ്മിലുള്ള കൂടിക്കാഴ്ച്ച ഒരു മണിക്കൂറിലേറെ നീണ്ടു. മുതിർന്ന സംഘ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. മുതിർന്ന സംഘ പ്രവർത്തകരായ കൃഷ്ണ ഗോപാൽ, രാം ലാൽ, ഇന്ദ്രേഷ് കുമാർ എന്നിവരും ഭാഗവതിനൊപ്പം ഉണ്ടായിരുന്നു.
നേരത്തെ, പ്രമുഖ മുസ്ലീം നേതാക്കളായ ദില്ലി മുൻ എൽജി നജീബ് ജംഗ്, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി എന്നിവരുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കൂടിക്കാഴ്ച്ച നടത്തിയിരുന്നു
നുപൂർ ശർമ്മയുടെ പ്രസംഗം,ഗ്യാൻവാപി മസ്ജിദ് പ്രശ്നം, നുപൂർ ശർമ്മയുടെ പ്രസംഗത്തിന്റെ ഫലമായുണ്ടാകുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവ ചർച്ച ചെയ്തതായി യോഗത്തിൽ പങ്കെടുത്ത ഒരു അംഗം പറഞ്ഞു