തിരുവനന്തപുരം : രാജ്യത്തെത്തന്നെ ആദ്യത്തെ വാട്ടര്‍ മെട്രോയായ കൊച്ചി വാട്ടര്‍മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചതിന് തൊട്ട് പിന്നാലെ ഹൈക്കോര്‍ട്ട് വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ സ്റ്റാര്‍ട്ട് ഓഫ് ചടങ്ങും നടന്നു. വാട്ടർ മെട്രോ അടക്കമുള്ള പദ്ധതികൾക്ക് കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും ഇത് കായൽ ടൂറിസത്തിനടക്കം വലിയ സാദ്ധ്യതകൾ തുറന്ന് നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വാട്ടർ മെട്രോയ്ക്കായി ബോട്ട് നിർമിച്ച കൊച്ചിൻ കപ്പൽശാലയെ പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളും അതിഥികളുമാണ് വാട്ടര്‍മെട്രോയുടെ കന്നിയാത്രയിലെ യാത്രക്കാര്‍. നാളെ രാവിലെ ഏഴുമണി മുതല്‍ പതിവ് സര്‍വീസ് ആരംഭിക്കും. ഇന്റഗ്രേറ്റഡ് ട്രാന്‍പോര്‍ട്ട് സിസ്റ്റം പദ്ധതിയുടെ ഭാഗമായി 1,136 കോടി രൂപ ചെലവിലാണ് വാട്ടര്‍ മെട്രോ ഒരുങ്ങിയത്.