ദില്ലി : ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര തൽക്കാലം ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്‍മാർക്ക് നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യക്കാരോട് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും യാത്രകള്‍ പരമാവധി കുറയ്ക്കാനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ എംബസിയിൽ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു.
സിറിയയിലെ ഇറാന്റെ നയതന്ത്ര കാര്യാലയത്തില്‍ ഈ മാസം ഒന്നിന് നടന്ന ആക്രമണത്തോടെയാണ് മേഖയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ആക്രമണത്തിൽ ഇസ്രയേലിനെതിരേ ഇറാൻ ആരോപണമുന്നയിച്ചിരുന്നു. ഇറാന്‍ ഇസ്രയേലിനു നേര്‍ക്ക് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും പിന്നാലെ പുറത്തുവന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര തൽക്കാലം ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചത്.