ശബരിമല: വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ശബരിമല ദര്‍ശനം നടത്താന്‍ യുവതികളുടെ ശ്രമം. പ്രതിഷേധത്തെത്തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടു. ആന്ധ്രയില്‍ നിന്നെത്തിയ 30 അംഗ സംഘത്തിലെ ആറു സ്ത്രീകളാണ് 50 വയസ്സ് കഴിഞ്ഞു എന്ന് തെളിയിക്കാന്‍ വ്യാജ തിരിച്ചറിയില്‍ രേഖകള്‍ ഉപയോഗിച്ചത്.
സംശയംതോന്നിയ ഭക്തര്‍ ശബരീപീഠത്തിന് സമീപം സംഘത്തെ തടഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഇവരുടെ പക്കലുള്ളതെന്ന് ബോധ്യമായത്. ടൂര്‍ ഓപറേറ്ററാണ് തിരിച്ചറിയില്‍ രേഖകള്‍ നല്‍കിയതെന്നും ചോദിച്ചാല്‍ 50 വയസ്സ് കഴിഞ്ഞു എന്ന് പറയണമെന്നും ഓപറേറ്റര്‍ പറഞ്ഞുവെന്നും യുവതികള്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് സംഘത്തിലെ ആറ് യുവതികള്‍ പമ്പയിലേക്ക് മടങ്ങി.
ഇന്നലെ രാത്രി മറ്റൊരു യുവതി മുഖം മറച്ചു സന്നിധാനത്തു കയറാൻ ശ്രമിച്ചത് തടഞ്ഞ അയ്യപ്പഭക്തനെ പോലീസ് ക്രൂരമായി മർദ്ദിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി .