ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. എംവി ആന്‍ഡ്രോമിഡ സ്റ്റാര്‍ എന്ന കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.കപ്പലില്‍ ഉണ്ടായിരുന്ന 22 ഇന്ത്യക്കാരടക്കം 30 ജീവനക്കാരും സുരക്ഷിതരാണ്. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ. നാവികസേനയുടെ പടക്കപ്പൽ ഐഎന്‍എസ് കൊച്ചിയാണ് രക്ഷാദൗത്യത്തില്‍ പങ്കാളിയായത്
കപ്പലില്‍ 22 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ആകെ 30 ജീവനക്കാരുണ്ടായിരുന്നതായും എല്ലാവരും സുരക്ഷിതരാണെന്നും കപ്പല്‍ അടുത്ത തുറമുഖം ലക്ഷ്യമാക്കി സഞ്ചരിക്കുകയാണെന്നും നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.