Sunday, May 19, 2024
spot_img

പതിനഞ്ചുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു;മൂന്ന് വൈദികർക്കെതിരെ കേസ്

പൂനെ: പതിനഞ്ചുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് വൈദികർക്കെതിരെ പോസ്കോ കേസ്.ഫാദർ വിൻസെന്റ് പെരേര(56),പൂനെ രൂപത ബിഷപ്പ് തോമസ് ദാബ്രെ (77), ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് (70)എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തിന് ശേഷം കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ഫാദർ വിൻസെന്റ് പെരേര ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.
മറ്റൊരു ലൈംഗികാരോപണക്കേസിൽ ജാമ്യത്തിലറങ്ങിയ സമയത്താണ് ഫാദർ പെരേര കുട്ടിയെ ഉപദ്രവിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ വീട് സന്ദർശിച്ച് ഫാദർ 15 കാരനെ ലൈംഗികമായി പീഡിപ്പിക്കകുകയായിരുന്നു. സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് മറ്റ് രണ്ടുപേർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ഒന്നാം പ്രതിയായ ഫാദർ വിൻസെന്റ് മറ്റൊരു ലൈംഗികാരോപണ കേസിൽ പോക്സോ നിയമപ്രകാരം 18 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാൾ സെന്റ് പാട്രിക്‌സ് ഹൈസ്‌കൂൾ പ്രിൻസിപ്പലായിരിക്കെ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ പീഡിപ്പിച്ചതാണ് കേസ്. കുട്ടിയെ അശ്ലീല വീഡിയോകൾ കാണിക്കുകയും മർദ്ദിച്ചുവെന്നുമായിരുന്നു ആരോപണം.

Related Articles

Latest Articles