ഹൈദരാബാദ് : ലൈംഗികപീഡനത്തിന് ഇരയായ വിവരം കുടുംബത്തെ അറിയിച്ചശേഷം വിശാഖപട്ടണത്തെ പോളിടെക്‌നിക് കോളേജിൽ വിദ്യാർത്ഥിനിയായിരുന്ന പതിനേഴുകാരി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി.കോളജില്‍ വച്ച് താൻ ലൈംഗികപീഡനത്തിന് ഇരയായെന്നും പീഡിപ്പിച്ചവര്‍ ചിത്രങ്ങൾ പകർത്തിയിരുന്നതായും ഇവ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കോളജ് അധികൃതര്‍ക്കോ പോലീസിനോ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടി വീട്ടുകാരോട് തന്റെ അവസാന സന്ദേശത്തിൽ വെളിപ്പെടുത്തി.
കോളജില്‍ നിരവധി പെണ്‍കുട്ടികളും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സഹോദരിക്കുള്ള സന്ദേശത്തില്‍ പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്നറിയിച്ചുകൊണ്ട് കോളേജ് അധികൃതർ വ്യാഴാഴ്ച രാത്രി 10 മണിക്കു പെൺകുട്ടിയുടെ വീട്ടുകാർ വിളിച്ചിരുന്നു. പെൺകുട്ടി ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.50ന് പെൺകുട്ടി വീട്ടുകാർക്ക് സന്ദേശമയച്ചു. ഇതിലാണ് പീഡനവിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
തന്നെക്കുറിച്ചു മറന്നേക്കാനുംതനിക്കു ജന്മം നല്‍കിയതിന് അച്ഛനോടും അമ്മയോടും നന്ദിയുണ്ടെന്നും തന്റെ ജീവിതം അവസാനിക്കുകയാണെന്നും പെൺകുട്ടി അയച്ച സന്ദേശത്തിലുണ്ടായിരുന്നു.
അതേസമയം പെണ്‍കുട്ടി കഴിഞ്ഞിരുന്ന ഹോസ്റ്റലിലേക്ക് പുരുഷന്മാര്‍ക്ക് പ്രവേശനം ഇല്ലായിരുന്നുവെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്ത്രീ വാര്‍ഡന്മാരാണുള്ളത്. അതുകൊണ്ടുതന്നെ ലൈംഗിക പീഡനത്തിനുള്ള സാധ്യതയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് കോളജിലെ മറ്റു കുട്ടികളെ ചോദ്യം ചെയ്യുകയാണ്.