കൊച്ചി: കേരളാ കോൺഗ്രസ്സിലെ തുറന്ന പോര് ദിവസങ്ങൾ പിന്നിട്ടിട്ടും തീർക്കാൻ നേതാക്കൾക്ക് ആയില്ല ഈ സാഹചര്യത്തിൽ ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാന്‍ എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും.നേതാക്കളുമായി നേരിട്ടുള്ള കൂടികാഴ്ചയ്ക്കാണ് താരിഖ് അൻവർ തീരുമാനിച്ചിരിക്കുന്നത്.എന്നാൽ പ്രധാനഗ്രൂപ്പ് നേതാക്കള്‍ പങ്കെടുക്കാത്ത പശ്ചാത്തലത്തില്‍ അവരെ വിളിച്ചുവരുത്തിയേക്കുമെന്നാണ് വിവരം.കേരളത്തിൽ ഇനിയൊരു ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് എ,ഐ ഗ്രൂപ്പുകൾ.ദിവസങ്ങളായി നിലനിൽക്കുന്ന പോരിന് അന്ത്യം കുറിക്കാൻ കഴിയുമോ എന്ന് ഇന്ന് അറിയാം.
അതേസമയം കോണ്‍ഗ്രസിന്റെ സംയുക്ത ഗ്രൂപ്പുയോഗത്തിനെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി.കോൺഗ്രസ്സിന്റെ ഐക്യം തകർക്കുന്നത് ഗ്രൂപ്പുകൾ ആണെന്നാണ് സുധാകരൻ പറഞ്ഞത്.മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പുയോഗത്തില്‍ പങ്കെടുത്തത് തെറ്റാണെന്നും ഗ്രൂപ്പ് യോഗം ചേര്‍ന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ടെന്നും സുധാകരൻ പറഞ്ഞു.പാര്‍ട്ടിയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടെന്ന എംഎം ഹസന്റെ പ്രസ്താവന ബാലിശമാണെന്നും കെ സുധാകരന്‍ തുറന്നടിച്ചു.