Tuesday, May 21, 2024
spot_img

വിമാനത്തെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച്‌ വ്യോമസേന

ഇറ്റാനഗര്‍: ആസാമിലെ ജോര്‍ഹട്ടില്‍നിന്നു അരുണാചല്‍പ്രദേശിലേക്കു പറക്കവേ കാണാതായ വ്യോമസേന വിമാനത്തെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം. വ്യോമസേനയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനം കണ്ടെത്താന്‍ ദിവസങ്ങളായി ശക്തമായ തിരച്ചില്‍ നടത്തിവരികയാണെങ്കിലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ആസാമിലെ ജോര്‍ഹട്ടില്‍നിന്നു അരുണാചല്‍പ്രദേശിലേക്കു പറക്കവേ കാണാതായ വ്യോമസേന വിമാനത്തിനായി തിരച്ചില്‍ ഇന്നു പുനരാരംഭിക്കും. വെളിച്ച ക്കുറവ് മൂലം ഇന്നലെ തിരച്ചില്‍ നിര്‍ത്തിയിരുന്നു. എട്ടു ജീവനക്കാരും അഞ്ച് യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കാണാതായവരില്‍ കണ്ണൂര്‍ സ്വദേശി എന്‍.കെ. ഷരിനും ഉള്‍പ്പെടുന്നു.

ജോര്‍ഹട്ടില്‍നിന്ന് മേചുകയിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം കാണാതായത്. മോശം കാലാവസ്ഥ കാരണം മേചുകയിലേക്കുള്ള യാത്ര കുറച്ചുദിവസമായി മാറ്റിവച്ചിരിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമെന്നു തോന്നിയ ഈ മാസം മൂന്നിന് ഉച്ചയ്ക്ക് 12.27ന് ജോര്‍ഹട്ടില്‍നിന്നു പുറപ്പെട്ട വിമാനം അരമണിക്കൂറിനുശേഷം കാണാതാവുകയായിരുന്നു.

Related Articles

Latest Articles