അലബാമ: മോണ്ടുഗോമറി അലബാമയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കും പറ്റിയിട്ടുണ്ട്. ബ്രിമിംഗ്ഹാമിന് സമീപത്തെ സെന്റ് സ്റ്റീഫൻസ് എപ്പിസ്‌കോപ്പൽ ചർച്ചിലാണ് നിമിഷനേരംകൊണ്ട് രക്തക്കളമായത്.
വൈകീട്ടോടെയാണ് പള്ളിയിൽ എത്തിയ വിശ്വാസികൾക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവ സമയം പള്ളിയിൽ പ്രധാന ചടങ്ങായ ബൂമേഴ്സ് പോട്ട്ലക്കിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ചടങ്ങളിൽ പങ്കെടുക്കാൻ നിരവധി പേരാണ് പള്ളിയിൽ എത്തിയിരുന്നത്. ഇവർക്കിടയിലേക്ക് തോക്കുമായി എത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ മരണപെട്ടു.
പരിക്കേറ്റ ബാക്കി രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വെടിയേറ്റവരുടെയും നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അക്രമിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവരിൽ നിന്നും പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയിലും പരിസരത്തും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.