ജമ്മുകശ്മീർ: ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും ആക്രമണം. ആക്രമണത്തിൽ ഒരു
കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. ചൗധരി ഗുണ്ട് സ്വദേശി പുരൺ കൃഷൻ ആണ് കൊല്ലപ്പെട്ടത്. ഷോപ്പിയാൻ ജില്ലയിലായിരുന്നു ആക്രമണം നടന്നത്. പ്രദേശത്തേക്ക് തീവ്രവാദികൾ എത്തുകയും ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നു. തെക്കൻ കശ്മീർ ജില്ലയിലെ ചൗധരി ഗുണ്ട് പ്രദേശത്തെ വസതിക്ക് സമീപം വച്ചായിരുന്നു പുരൺ കൃഷന് തീവ്രവാദികളുടെ വെടിയേറ്റത്.
കൃഷനെ ഉടൻ തന്നെ ഷോപിയാൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭീകരർക്കായി പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
ഈ വർഷം ഓഗസ്റ്റ് 16 ന് ഷോപിയാനിലെ ചോട്ടിപോര ഗ്രാമത്തിലെ ആപ്പിൾ തോട്ടത്തിൽ വച്ച് കശ്മീരി പണ്ഡിറ്റായ സുനിൽ കുമാർ ഭട്ടിനെ തീവ്രവാദികൾ വെടിവച്ച് കൊല്ലുകയും പ്രിതേംബർ കുമാർ എന്ന ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭട്ട് ആശുപത്രിയിൽ വച്ച് മരിക്കുകയും കുമാർ ചികിത്സയിൽ തുടരുകയുമായിരുന്നു.