Saturday, May 11, 2024
spot_img

ഇന്ത്യ വിരുദ്ധർ കാ-ല-പു-രി-യിലേക്ക് ; പാക് തീ-വ്ര-വാ-ദി-ക-ളു-ടെ ഉറക്കമില്ലാ രാത്രികൾക്ക് അവസാനമില്ല

പാകിസ്ഥാനിലെ തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധർക്കും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു കൊണ്ടുള്ള അജ്ഞാതന്റെ ആറാട്ട് തുടരുന്നു. കറാച്ചിയിലെ ഒറംഗി ടൗൺ ഏരിയയിൽ മത നേതാവ് മൗലാന റഹീമുള്ള താരിഖ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ജെയ്‌ഷെ തലവൻ മസൂദ് അസ്ഹറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് മൗലാന റഹീമുള്ള. ഇയാൾ നിരന്തരമായി ഇന്ത്യാ വിരുദ്ധ യോഗങ്ങളിൽ പങ്കെടുക്കുകയും ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്താറുമുണ്ടായിരുന്നു. കറാച്ചിയിലെ ഒറംഗി ടൗണിൽ ഇന്ത്യാ വിരുദ്ധ റാലി സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അജ്ഞാതരുടെ ആക്രമണമുണ്ടായത്. അതേസമയം, കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ലഷ്‌കർ-ഇ-തൊയ്ബ മുൻ കമാൻഡർ അക്രം ഖാസി എന്ന അക്രം ഖാൻ കഴിഞ്ഞ ദിവസമാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്ത്യക്കെതിരെ പ്രസംഗങ്ങളിലൂടെ തീവ്രവാദ പരാമർശങ്ങൾ അഴിച്ചുവിട്ട വ്യക്തിയായിരുന്നു അക്രം.
2018 മുതൽ 2020 വരെ ലഷ്‌കറിലെ റിക്രൂട്ട്‌മെൻ്റ് കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് അക്രമായിരുന്നു. തീവ്രവാദ ആശയങ്ങളോട് അനുഭാവമുള്ള ആളുകളെ കണ്ടെത്തി റിക്രൂട്ട് ചെയ്യുകയായിരുന്നു ഇയാളുടെ പ്രധാന ഉത്തരവാദിത്തം.

കറാച്ചിയിലെ ഓറഞ്ച് ടൗണിൽ ഇന്ത്യാ വിരുദ്ധ റാലി സംഘടിപ്പിക്കുകയും ആ റാലിയിൽ പങ്കെടുക്കാൻ പോയ മൗലാന റഹിമുള്ളയെ അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കറാച്ചി പൊലീസ് പറയുന്നത്. മൗലാന റഹിമുള്ള താരിഖ് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒരു മതയോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ഇയാൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകം നിശ്ചയിച്ചുറപ്പിച്ചതാണെന്ന് സംശയമുണ്ടെന്നും പൊലീസ് പറയുന്നു. ഈ സെപ്റ്റംബറില്‍ ധാന്‍ഗ്രി ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ അബു ഖാസിം എന്ന റിയാസ് അഹമ്മദിനെ പാക് അധീന കശ്മീരിലെ പള്ളിയില്‍ വച്ച് അജ്ഞാതര്‍ വെടിവെച്ച് കൊന്നിരുന്നു. പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ നടന്ന പല ആക്രമണങ്ങളിലും മുഖ്യ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ്
റിയാസ് അഹ്‌മദ്. കൂടാതെ, കഴിഞ്ഞ മാസം, ഇന്ത്യയുടെ മോസ്റ്റ് വാൻ്റഡ് ലിസ്റ്റിലുള്ള ഭീകരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2016ൽ പത്താൻകോട്ട് വ്യോമത്താവളം ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനാണ് ലത്തീഫ്. സ്‌റ്റേഷൻ ആക്രമിച്ച നാല് ഭീകരർക്ക് പാകിസ്ഥാനിൽ നിന്ന് നിർദേശം നൽകുകയായിരുന്നു ഇയാളെന്നാണ് വിവരം. സെപ്റ്റംബറിൽ, പാക് അധീന കശ്മീരിലെ റാവൽകോട്ടിലെ അൽ ഖുദൂസ് പള്ളിയിൽ വച്ച് അജ്ഞാത തോക്കുധാരികൾ വെടിവച്ചു കൊല്ലുകയായിരുന്നു. കോട്‌ലിയിൽ നിന്ന് പ്രാർഥന നടത്താനെത്തിയപ്പോഴാണ് തലയ്ക്ക് വെടിയേറ്റത്. കൂടാതെ, ഇക്കഴിഞ്ഞ മെയ് 6 ന്, ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് മേധാവി പരംജിത് സിംഗ് പഞ്ച്‌വാദ് ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. എന്തായാലും, തീവ്രവാദ പ്രസ്ഥാനമായ ജയ്ഷെയുമായി അടുപ്പമുള്ളവരെ അജ്ഞാതർ ആക്രമിക്കുന്ന നടപടി പാകിസ്ഥാനിൽ തുടർന്നു വരികയാണ്.

Related Articles

Latest Articles