പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ ഈ മാസം പതിനഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചു.കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ കമ്മീഷണറെ നിയമിക്കാനുള്ള യോഗം ചേരാൻ കേന്ദ്രം തീരുമിച്ചത്.
ലോക്സഭാ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഗോയലിന്റെ അപ്രതീക്ഷിത രാജി, രാജിയുടെ കാരണങ്ങൾ സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല.മൂന്നംഗ കമ്മീഷനില്‍ അരുണ്‍ ഗോയലിന് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. എന്നാല്‍ പകരം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങള്‍ മാത്രം കമ്മീഷനില്‍ തുടരുമ്പോഴാണ് അരുണ്‍ ഗോയലിന്റെയും രാജിയുണ്ടായത്.
ഇതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് അശേഷിക്കുന്ന അംഗം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബംഗാളില്‍ മാര്‍ച്ച് നാല്, അഞ്ച് തിയതികളില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ചര്‍ച്ചകളില്‍ പങ്കെടുത്തെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി ചേര്‍ന്നുള്ള വാര്‍ത്താ സമ്മേളനത്തിന് അരുണ്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല. പിന്നാലെയാണ് രാജി സമര്‍പ്പിച്ചത്.
പഞ്ചാബ് കേഡര്‍ ഐഎഎസ് ഓഫിസറായ അരുണ്‍ ഗോയല്‍ 2022ലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ചുമതലയേറ്റെടുത്തത്. 1985 ബാച്ചിലെ പഞ്ചാബ് കേഡർ ഐ.ഐ.എസ്. ഉദ്യോഗസ്ഥാനായ അരുൺ ഗോയൽ വിവിധ മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജി.എസ്.ടി. കൗൺസിലിൽ അഡീഷണൽ സെക്രട്ടറിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിൽ പദ്ധതി മേൽനോട്ട ഗ്രൂപ്പിന്റെയും ചുമതലയും വഹിച്ചിട്ടുണ്ട്.