തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്ക് ഭയമെന്നത് സാങ്കൽപികം മാത്രമെന്നും ഇരവാദം അംഗീകരിക്കാനാവില്ലെന്നും നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇരയായി സ്വയം കണക്കാക്കുന്നത് തെറ്റാണ്. ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന തരംതിരിവ് അവസാനിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മുത്തലാക്ക് നിരോധന ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ട്. താന്‍ 30 വർഷമായി മുത്തലാക്കിനെ എതിര്‍ക്കുന്നു. കേരളത്തിൽ മുത്തലാക്കിന്മേല് ഫലപ്രദമായ സംവാദത്തിന് ശ്രമിക്കും. സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ ഇടപെടില്ലെന്നും നിയുക്ത ഗവർണർ പറഞ്ഞു. കാഷ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെയും അദ്ദേഹം അനുകൂലിച്ചു.