തിരുവനന്തപുരം: സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു. കോവിഡിനെ (Covid19) രാജ്യം ശക്തമായി നേരിട്ടുവെന്ന് അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അടിസ്ഥാന സൗകര്യ വികസനത്തിലും കണക്ടിവിറ്റിയിലും ശക്തമായ വളര്‍ച്ചയാണ് കേരളം കൈവരിച്ചത്. സദ് ഭരണ സൂചികയില്‍ രാജ്യത്ത് അഞ്ചാം റാങ്കും തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം റാങ്കും കേരളം നേടിയെന്നും ഗവര്‍ണര്‍ പറഞ്ഞു. മലയാളത്തിലാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. കോവിഡ് നിയന്ത്രണണ വിഷയങ്ങളും കോവിഡ് വാക്സിനേഷനും അദ്ദേഹം ചൂണ്ടികാട്ടി. ഈ 2 കാര്യങ്ങളിൽ കേരളം ഒന്നാമതെന്നാണ് ഗവർണർ വ്യക്തമാക്കിയത്. കോവിഡ് സാഹചര്യത്തില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ പരിമിതിപ്പെടുത്തേണ്ടി വന്നെങ്കിലും രാജ്യവും സംസ്ഥാനവും കൈവരിച്ച നേട്ടങ്ങളിലുള്ള അഭിമാനത്തിന് അളവില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.