ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിൽ മലയാളി സൈനികന് വീരമൃത്യു.
കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്താണ് മരിച്ചത്. സുന്ദർ ബനിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പാക് ഭീകരരെയാണ് സൈന്യം വധിച്ചത്. അതേസമയം വെടിവയ്പ്പിൽ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്.
രജൗരിയിലെ സുന്ദർബനി സെക്ടറിലെ ദദാൽ മേഖലയിലായിരുന്നു സംഭവം. അതിർത്തിയിലേക്ക് നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ദദാൽ വഴി രാജ്യത്തേക്ക് പാക് ഭീകരർ നുഴഞ്ഞുകയറാൻ സാദ്ധ്യതയുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ മാസം 29 മുതൽ സൈനികർ മേഖലയിൽ ശക്തമായി നിരീക്ഷണവും പരിശോധനയും നടത്തിവരികയാണ്. ഇതിനിടെ രാത്രിയോടെ വനമേഖല വഴി ഭീകരർ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ പരിശോധനയ്ക്കിടെ പാക് ഭീകരരുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈന്യം പ്രതിരോധിച്ചു. ഇതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയും, ഗ്രനേഡ് ആക്രമണം നടത്തുകയും ചെയ്തു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘമായ ലഷ്‌കര്‍ ഇ തൊയ്ബ ജമ്മു മേഖലയിലെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഒരു മാസത്തിനിടെയാണ് മേഖലയില്‍ ഏറ്റുമുട്ടല്‍ പതിവാകുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

