Tuesday, April 23, 2024
spot_img

അയോധ്യ കേസ് ഇന്ന് സുപ്രീംകോടതിയില്‍ ; തുറന്ന കോടതിയില്‍ വാദം കേള്‍ക്കണോ എന്നതില്‍ തീരുമാനമെടുക്കും

ന്യുദില്ലി : ബാബറി മസ്ജിദ് – രാമജന്മഭൂമി ഭൂമി തര്‍ക്ക കേസ് വിധിക്കെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് 1.40നാണ് കോടതി കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ചേംബറില്‍ വെച്ചാകും ഹര്‍ജി പരിഗണിക്കുക. വാദം കേള്‍ക്കല്‍ തുറന്ന കോടതിയില്‍ കേള്‍ക്കണോ ചേംബറില്‍ കേള്‍ക്കണോ എന്നകാര്യത്തില്‍ ഭരണഘടന ബെഞ്ച് തീരുമാനമെടുക്കും.

വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പകരം ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ഉള്‍പ്പെടുത്തി. ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് കേസില്‍ വിധി പ്രസ്താവിച്ച ഭരണഘടനാബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാര്‍. കേസിലെ മുഖ്യ ഹിന്ദുകക്ഷിയായ നിര്‍മോഹി അഖാഡ ഇന്നലെ പുനഃപരിശോധന ഹരജി നല്‍കിയിരുന്നു. അയോധ്യ കേസില്‍ ഇതുവരെ 18 ഓളം പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ മാസമാണ് മുന്‍ ചീഫ് ജസ്റ്റിസിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ബാബറി കേസില്‍ വിധി പുറപ്പെടുവിച്ചത്. 2.7ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന തര്‍ക്ക ഭൂമി, സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറാനും ഈ ട്രസ്റ്റ് രാമക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കണമെന്നുമായിരുന്നു വിധി. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് കണ്ണായ സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. നിര്‍മോഹി അഖാഡക്ക്  ട്രസ്റ്റില്‍ പ്രാതിനിധ്യം നല്‍കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles