ബംഗളൂരു: ഹിന്ദു യുവാവിന് നേരെ ആക്രമണം. കർണാടക ശിവമോഗയിലാണ് സംഭവം നടന്നത്. ന്യൂ മണ്ഡ്‌ലി സ്വദേശിയായ മധുവിന് നേരെയാണ് ആക്രമണം. ലഹരി വിൽപ്പന ചോദ്യം ചെയ്ത പൂ വിൽപ്പനക്കാരനായ മധുവിനെ ആറംഗ സംഘം കുത്തി പരിക്കേൽപ്പിച്ചതായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
തൗസീഫിന്റെ നേതൃത്വത്തിലുള്ള ആറാംഘ സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. തൗസീഫും സംഘവും പൊതു സ്ഥലത്ത് കഞ്ചാവ് വിൽക്കുന്നത് മധുശക്തമായി എതിർത്തിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിൽ പ്രകോപിതരായ തൗസീഫും സംഘവും വ്യാഴാഴ്ച ശിവമോഗയിലെ തെരുവിൽവെച്ച് മധുവിനെ കുത്തിക്കൊല്ലാൽ ശ്രമിക്കുകയായിരുന്നു.
നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള മധുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ അറിയച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ആഴ്‌ച്ച യുവാവ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ് ഇപ്പോൾ കുത്തേറ്റിരിക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആറംഗ സംഘത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. പട്ടാപ്പകൽ നടുറോഡിൽ കിലോമീറ്ററുകളോളം ഓടിച്ച ശേഷമാണ് മധുവിനെ ആക്രമികൾ കുത്തുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.