Friday, January 9, 2026

സവാള വില നിയന്ത്രിക്കുന്നതില്‍ അനാസ്ഥ തുടര്‍ന്ന് സംസ്ഥാനം : നാഫെഡ് വഴി നാസിക്കില്‍നിന്ന് സവാള എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം: കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഫെഡ് മുഖേന സവാള എത്തിക്കാനാണ് നീക്കം. വ്യാഴാഴ്ച നാഫെഡ് വഴി നാസിക്കില്‍നിന്ന് സവാള എത്തിക്കും.

50 ടണ്‍ സവാളയാണ് എത്തിക്കുന്നത്. ഇത് സപ്ലൈകോ മുഖേന കിലോയ്ക്ക് 35 രൂപ വിലയില്‍ വില്‍ക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ സവാള എത്തിക്കാനും ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് 50 രൂപയ്ക്കും മുകളിലാണ് സവാള വില.

പ്രമുഖ സവാള ഉത്പാദക സംസ്ഥാനങ്ങളായ കര്‍ണാടകം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ കനത്ത മഴകാരണം വിളനാശമുണ്ടായതാണ് വില ഉയരാനിടയാക്കിയത്. ഉത്സവകാലം മുന്നില്‍ക്കണ്ടുള്ള പൂഴ്ത്തിവയ്പ്പും വിലകൂടാന്‍ കാരണമായി.
ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് കിലോ 23.90 രൂപയ്ക്ക് സവാള വിറ്റുതുടങ്ങി. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചിരുന്നു.

Related Articles

Latest Articles