Tuesday, May 28, 2024
spot_img

ബിനീഷിനെതിരെ മൊഴി നൽകിയാൽ വീടുകയറി ആക്രമിക്കും,തല്ലിക്കൊല്ലും;ജയിലിൽ കിടന്നും ഗുണ്ടായിസം ഓപ്പറേറ്റ് ചെയ്യുന്നോ?

 ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നാരോപിച്ച്‌ ബിനീഷിന്റെ മുന്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ ഒരു സംഘം യുവാവിനെ ആക്രമിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് വന്‍കിട ലോണ്‍ഡ്രിംഗ് സ്ഥാപനവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുന്ന തിരുവനന്തപുരം ശാസ്‌തമംഗലം സ്വദേശിയായ ലോറന്‍സാണ് മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബിനീഷ് പിടിയിലായത് മുതല്‍ ഭീഷണി തുടങ്ങിയിരുന്നുവെന്നാണ് ലോറന്‍സ് പരാതിയിൽ പറയുന്നത്.

ശാസ്‌തമംഗലത്ത് മുടിവെട്ടാന്‍ പോയപ്പോള്‍ ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ മണികണ്‌ഠന്‍ എന്ന് വിളിക്കുന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണ് പരാതി. അതിനുശേഷം അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലി തകര്‍‌ത്ത് കല്ലെറിഞ്ഞെന്നും പറയുന്നു.

ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ആക്രമണമെന്നാണ് പരാതി. ലോറന്‍സ് ബിനീഷുമായി നേരത്തെ പണ ഇടപാടുകള്‍ നടത്തുകയും തെറ്റിപിരിയുകയും ചെയ്‌തിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് ബിനീഷിന്റെ ഡ്രൈവറായിരുന്ന മണികണ്‌ഠന്‍ ഇപ്പോള്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മണി‌കണ്‌ഠന്‍ ബിനീഷിന്റെ ബിനാമിയാണെന്ന ആക്ഷേപവും ലോറന്‍സ് ഉന്നയിക്കുന്നുണ്ട്. ഇത് അടക്കം ബിനീഷിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നതാണ് തന്നെ ലക്ഷ്യമിടാന്‍ കാരണം എന്നാരോപിക്കുന്ന ലോറന്‍സ് ഭീഷണിപ്പെടുത്തിയ മൊബൈല്‍ സന്ദേശങ്ങളും പൊലീസിന് കൈമാറി.

Related Articles

Latest Articles