ബയോമെട്രിക് പഞ്ചിംഗ് ഇന്ന് നടപ്പാക്കാൻ കഴിഞ്ഞില്ല. പഞ്ചിംഗ് സംവിധാനം സജ്ജമാക്കാൻ സമയം നീട്ടി സർക്കാർ. ഇന്നുമുതൽ പഞ്ചിംഗ് രേഖപ്പെടുത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ പഞ്ചിംഗ് സംവിധാനം സ്പാർക്കുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞില്ല. ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കുമെന്നു അറിയിച്ചു.. ഇതിനുള്ള നടപടിക്രമങ്ങൾ ഈ മാസംതന്നെ പൂർത്തിയാക്കും.
ഡയറക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നിർബന്ധമാക്കിയത്. ഹാജർ ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പഞ്ചിംഗ് ഒരുക്കിയിരുന്നത്. മാർച്ച് 31 ഓടെ എല്ലാ സർക്കാർ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിംഗ് സജ്ജമാക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.