മുഹറത്തെ പരിഹസിച്ചു എന്നാരോപിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്ത്. . ‘ഒന്നാമതായി, മുഹറം ഒരു ആഘോഷമല്ല, വിലാപമാണ്! ഇത് മുസ്ലീങ്ങളെ അങ്ങേയറ്റം അപമാനിക്കുന്നതാണ്,’ഖാര്‍ഗെയുടെ പരാമര്‍ശത്തെ ശക്തമായി വിമർശിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു .
ഭോപ്പാലില്‍ മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്ന ഖാര്‍ഗെയോട്, 2024-ല്‍ പാര്‍ട്ടി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കുമോ അതോ ഖാര്‍ഗെ തന്നെ മത്സരിക്കുമോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വിവാദമായത്. ‘ആടുകള്‍ ഈദ് അതിജീവിച്ചാല്‍ മുഹറത്തിന് നൃത്തം ചെയ്യും’ എന്നൊരു ചൊല്ലുണ്ട്. ആദ്യം, ഈ തിരഞ്ഞെടുപ്പുകള്‍ അവസാനിക്കട്ടെ, എന്നെ പ്രസിഡന്റാകാന്‍ അനുവദിക്കൂ, പിന്നെ നമുക്ക് നോക്കാം. എന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി. ഈ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായത്.
ഈ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ പ്രസ്താവനയാണ്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ മുഹറം ആഘോഷിക്കാറില്ല. ഇത് ആഘോഷങ്ങളുടെ മാസമല്ല. ഇത് ദുഃഖത്തിന്റെ മാസവും വിലാപത്തിന്റെ മാസവുമാണ് . അതിനാല്‍, മുഹറത്തില്‍ പാട്ടും നൃത്തവും ഉണ്ടാകുമെന്ന് പറയുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്,’ പൂനവല്ല പറഞ്ഞു.