കൊല്ലം കുന്നിക്കോട് അതിർത്തി തർക്കത്തെതുടർന്ന് അയൽവാസിയായ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസ്സിലെ രണ്ടാം പ്രതി അറസ്റ്റിൽ. കുന്നിക്കോട് പച്ചില അൽഭി ഭവനിൽ സലാഹുദീൻ ആണ് അറസ്റ്റിലായത്.
സലാഹുദീനും മകൻ ദമീജ് അഹമ്മദും അനിൽകുമാറിൻറെ വീട്ടിലെത്തി കൈയ്യിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദമീദ് ഒളിവിലാണ്.
അതേസമയം, കലഞ്ഞൂരിൽ യുവാവ് ഭാര്യയുടെ കൈപ്പത്തി വെട്ടിയ സംഭവം ആസൂത്രിതമെന്ന് പൊലീസ് കണ്ടെത്തി. പരിക്കേറ്റ വിദ്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി സന്തോഷ് വടിവാളുമായി എത്തിയത്. അടുക്കള വാതിൽ വഴിയാണ് സന്തോഷ് വീട്ടിൽ കയറിയത്. വിദ്യ ട്യൂഷനെടുത്ത് വരുന്ന വഴി കൊല്ലാനായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറിയത്.

