കാണാതായ ബ്രസീലിയൻ നടനെ കഴുത്തിൽ ലോഹക്കമ്പി ഉപയോഗിച്ച് കെട്ടി വരിഞ്ഞ് പെട്ടിയിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സിമന്റ് പെട്ടിയിലാണ് ബ്രസീലിയൻ നടനായ ജെഫേഴ്‌സൺ മച്ചാഡോയുടെ മൃതദേഹം കണ്ടെത്തിയത്.പടിഞ്ഞാറൻ റിയോ ഡി ജനീറോയിലെ കാംപോ ഗ്രാൻഡെയിലെ ഒരു ഔട്ട്‌ഹൗസിന്റെ കോൺക്രീറ്റ് തറയിൽ ആറടിയിൽ ആണ് മൃതദേഹം ഉണ്ടായിരുന്നത്.
വിരലടയാള വിദഗ്ധർ എത്തി പരിശോധിച്ച ശേഷമാണ് മൃതദേഹം നടൻ ജെഫേഴ്‌സൺ മച്ചാഡോയുടെതാണെന്ന് തിരിച്ചറിഞ്ഞത്.44 കാരനായ ഇയാളെ ജനുവരിയിൽ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.കുറ്റകൃത്യം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.