ബംഗാൾ: കല്‍ക്കരി കള്ളക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ 25 ഓളം കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് റെയ്ഡ് നടത്തിയത്. ബംഗാള്‍-ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ കല്‍ക്കരി ഖനികള്‍ തുടങ്ങുന്നതിനായി അനൂപ് മാജിയുടെ നേതൃത്വത്തിലുള്ള റാക്കറ്റ് ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പണം നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ റെയ്ഡ് നടത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.