ചെന്നൈ : ആരാധകരുടെ ‘തല’ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടുന്ന ചെപ്പോക്കിലെ മത്സരത്തിന്റെ ടിക്കറ്റിന് വൻ ഡിമാൻഡ്. നാളെ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ ഉയർന്ന വിലയിൽപ്പോലും കരിഞ്ചന്തയിൽ ചൂടപ്പം പോലെയാണ് വിറ്റ് പോകുന്നത്. 750 രൂപയുടെ ടിക്കറ്റിന് 5000 രൂപയാണ് കരിഞ്ചന്തയിൽ ഈടാക്കുന്നത്. ചെപ്പോക്ക് സ്റ്റേഡിയത്തിന് പുറത്ത് ടിക്കറ്റ് വാങ്ങാന്‍ വലിയ ആള്‍ക്കൂട്ടമാണ് രൂപപ്പെട്ടത്.
രാത്രി മുഴുവന്‍ ക്യൂ നിന്നിട്ടും ടിക്കറ്റ് കിട്ടാതെ നിരവധി ആരാധകരാണ് മടങ്ങിപ്പോയത്. അതെ സമയം 40 ശതമാനം ടിക്കറ്റുകള്‍ മാത്രമാണ് വില്‍പ്പനയ്ക്കായി എത്തുന്നത്. ബാക്കിയുള്ള ടിക്കറ്റുകള്‍ കോര്‍പറേറ്റ് സ്പോണ്‍സര്‍മാര്‍ക്കായി ടീം നല്‍കിയെന്ന് ആരോപിച്ച് ആരാധകര്‍ കടുത്ത പ്രതിഷേധത്തിലാണ്. എന്നാല്‍ ആകെയുള്ള ടിക്കറ്റിന്റെ 20 ശതമാനം ബിസിസിഐയ്ക്കും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും നല്‍കണമെന്നാണ് ചട്ടമെന്നും ഇതിന് പുറമെ 13,000 ടിക്കറ്റുകള്‍ ക്ലബുകള്‍ക്ക് നല്‍കേണ്ടതുണ്ടെന്നും ചെന്നൈ സൂപ്പര്‍കിങ്സ് സിഇഒ പറഞ്ഞു .
ബാക്കിയുള്ള 15,000 ടിക്കറ്റ് കൗണ്ടര്‍ ഓപ്പണാക്കി നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റ് തീരുമെന്നും കരിഞ്ചന്തകളില്‍ ടിക്കറ്റ് എത്തുന്നതിൽ ഒന്നും ചെയ്യാനില്ലെന്നും ചെന്നൈ സൂപ്പര്‍കിങ്സ് സിഇഒ
കൂട്ടിച്ചേര്‍ത്തു. .