കെ വി തോമസിനെതിരെ വിവാദ പരാമർശവുമായി ചെറിയാൻ ഫിലിപ്പ്. തൃക്കാക്കരയിലെ പ്രചരണ വേദിയിൽ അവതരിപ്പിച്ചിരിക്കുന്ന കെ.വി തോമസ് ഉൾപ്പെടെയുള്ള പഴയ കോൺഗ്രസുകാർ ബലിമൃഗങ്ങൾ മാത്രമാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കൂടാതെ കെ.വി തോമസ് കറവ വറ്റിയ പശുവാണെന്നും ഇറച്ചി മൂല്യം പോലുമില്ലെന്നും തൃക്കാക്കര തെരഞ്ഞെടുപ്പ് ഉത്സവം കഴിഞ്ഞാൽ അദ്ദേഹത്തെ സി പി എം കുഴിച്ചുമൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെയാണ്;
ബലി മൃഗങ്ങൾ
തൃക്കാക്കരയിലെ പ്രചരണ വേദിയിൽ സി പി എം അവതരിപ്പിച്ചിരിക്കുന്ന കെ.വി തോമസ് ഉൾപ്പെടെയുള്ള പഴയ കോൺഗ്രസുകാർ ബലിമൃഗങ്ങൾ മാത്രമാണ്.
കെ.വി തോമസ് കറവ വറ്റിയ പശുവാണ്. ഇറച്ചി മൂല്യം പോലുമില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് ഉത്സവം കഴിഞ്ഞാൽ അദ്ദേഹത്തെ സി പി എം കുഴിച്ചുമൂടും.
ബോൾഗാട്ടി പാലസ് ഒരു മലേഷ്യൻ കമ്പനിക്ക് കൈമാറാൻ കെ.വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ ഉണ്ടാക്കിയ കരാറിനെപ്പറ്റി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. മൗനം കുറ്റസമ്മതമായി കണക്കാക്കേണ്ടിവരും.