Sunday, January 11, 2026

പശ്ചിമ ബംഗാൾ പോലീസിലെ സിവിക് വോളന്റിയർ നിയമനം ! സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി ; മമതയെ അതൃപ്തി അറിയിച്ച് ഗവർണർ സി.വിആനന്ദബോസ്

കൊൽക്കത്ത : പശ്ചിമ ബംഗാൾ പോലീസ് സേനയിൽ സിവിക് വോളണ്ടിയർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സംസ്ഥാന സർക്കാരിനെതിരെ നടത്തിയ നിർണായക നിരീക്ഷണങ്ങളുടെ കൂടെ പശ്ചാത്തലത്തിൽ സർക്കാർ നടപടികളിൽ മുഖ്യമന്ത്രി മമത ബാനർജിയെ കടുത്ത അതൃപ്തിയറിയിച്ച് ഗവർണർ ഡോ. സി.വി ആനന്ദബോസ്.

2021 മുതൽ സംസ്ഥാന സർക്കാർ നിയോഗിച്ച ആകെ സിവിക് വോളണ്ടിയർമാരുടെ എണ്ണം, അവർക്ക് നൽകിയ ആകെ തുക, സിവിൽ വോളൻ്റിയർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയമപരമായ അധികാരം, അനുമതി, അത്തരം റിക്രൂട്ട്മെൻ്റ് നടത്തിയതു സംബന്ധിച്ച സർക്കാർ ഉത്തരവുകൾ, റിക്രൂട്ട്മെൻ്റ് നിയമങ്ങൾ, വിന്യാസത്തിന് മുമ്പ് അവർക്ക് പരിശീലനം നൽകുന്ന സംവിധാനം , സിവിക് വോളണ്ടിയർമാരെ നിയമിക്കുന്ന വകുപ്പുകൾ, ജോലിയുടെ കാലാവധി, സംസ്ഥാന സർക്കാർ വകുപ്പുകളിലെ ആകെ അനുവദിച്ച തസ്തികകളുടെയും ഒഴിവുകളുടെയും എണ്ണം, ഓപ്പൺ റിക്രൂട്ട്മെൻ്റ് സമ്പ്രദായത്തിലൂടെ റിക്രൂട്ട് ചെയ്യുന്ന മൊത്തം സർക്കാർ ജീവനക്കാരുടെ എണ്ണം, സ്ഥിരം ജീവനക്കാരുടെ തസ്തികകൾ നികത്താത്തതിൻ്റെ കാരണം എന്നിങ്ങനെ പന്ത്രണ്ടു കാര്യങ്ങളിൽ ഗവർണർ അടിയന്തിരമായി മുഖ്യമന്ത്രിയുടെ വിശദീകരണം തേടി.

ഏറെ കോളിളക്കം സൃഷ്ടിച്ച ആർ.ജി.കാർ മെഡിക്കൽ കോളേജിലെ ബലാത്സംഗക്കൊലയിലെ പ്രതി സഞ്ജയ് റോയ് സിവിക് വോളന്റിയറായിരുന്നു എന്ന് കണ്ടത്തിയിരുന്നു.

സിവിക് വോളൻ്റിയർമാരെ റിക്രൂട്ട് ചെയ്യുന്ന സമ്പ്രദായത്തിലെ പാളിച്ചകൾ സംബന്ധിച്ച നിരവധി ആക്ഷേപങ്ങൾ കത്തിൽ ഗവർണർ എടുത്തുകാണിച്ചിട്ടുണ്ട്. നിയമനത്തിന്റെ നിയമസാധുത, ശരിയായ പരിശോധനകളില്ലാതെ നടത്തുന്ന റിക്രൂട്ട്മെൻ്റ്, രാഷ്ട്രീയ സ്വാധീനം, അപര്യാപ്തമായ പരിശീലനം, പരിമിതമായ ഉത്തരവാദിത്തമില്ലായ്മ, ദുരുപയോഗസാധ്യതകൾ, യോഗ്യത സംബന്ധിച്ച അവ്യക്തത, സുതാര്യതയുടെ അഭാവം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സിവിക് വോളന്റിയർമാർ രാഷ്ട്രീയ നിയന്ത്രണത്തിലാണെന്നും പക്ഷപാതപരമായാണ് അവർ പ്രവർത്തിക്കുന്നതെന്നും ആരോപണമുയർന്നിരുന്നു

Related Articles

Latest Articles