കനൗജ്: ശിവക്ഷേത്രത്തിനുള്ളിലേക്ക് മാംസക്കഷണങ്ങള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ സംഘർഷം കൂടുന്നു. യുപിയിലെ താലഗ്രാം മേഖലയില്‍, റസൂലാബാദ് ഗ്രാമത്തിലാണ് സംഭവം നടന്നത്. രാവിലെ നട തുറക്കാനെത്തിയ തന്ത്രിയാണ് ക്ഷേത്രത്തിനുളളില്‍ വീണുകിടക്കുന്ന മാംസക്കഷണങ്ങള്‍ കണ്ടത്.
അക്രമികളെ ഇതുവരേയുംകണ്ടെത്തിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പരിസരവാസികളായ ഹിന്ദുവിശ്വാസികള്‍ പ്രകോപിതരായിരിക്കുകയാണ്. ചിലര്‍ റോഡ് ഗതാഗതം തടയാന്‍ ശ്രമിച്ചുവെന്നും പ്രാദേശിക ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, ചില സാമൂഹ്യവിരുദ്ധര്‍ ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തത് സംഘര്‍ഷത്തിന്റെ ആക്കം കൂട്ടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സേനയെയാണ് സംഭവസ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.