തൃശൂർ: തൃശൂർ ചീയാരത്ത് പെൺകുട്ടി ബൈക്കിൽ നിന്ന് താഴെ വീണ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. നടുറോഡില്‍ ബൈക്ക് അഭ്യാസം നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥിയുടെ പിന്നിലിരുന്ന പെണ്‍കുട്ടി വീണതെന്ന് പൊലീസ് വ്യക്തമാക്കി.
ഇത് ചോദ്യം ചെയ്ത നാട്ടുകാരെ യുവാവ് തല്ലുകയായിരുന്നു. ഇതോടെ പലരും ചേർന്ന് യുവാവിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ മദ്ധ്യവയസ്‌കനായ ഒരാളെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിച്ചു. ഇതേത്തുടർന്നാണ് നാട്ടുകാര്‍ തിരിച്ചടിച്ചതെന്ന് പൊലീസ് പറയുന്നു.
ചേതന കോളജിലെ ബിരുദവിദ്യാര്‍ഥിയാണ് മര്‍ദനമേറ്റ അമൽ. മാത്രമല്ല മർദ്ദനത്തിനിടെ അമലിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തു വന്നത്. സംഭവത്തിൽ നാട്ടുകാർ പരാതി നൽകിയതോടെ ഒല്ലൂർ പോലീസ് യുവാവിനെതിരെ കേസെടുത്തു.
അതേസമയം ബൈക്ക് അഭ്യാസം നടത്തി എന്ന ആരോപണം ചിയ്യാരം ഗലീലി ചേതന കോളജിലെ ബിരുദ വിദ്യാര്‍ഥിയായ അമല്‍ നിഷേധിച്ചു. സഹപാഠിയെ വീഴ്ത്താന്‍ ആരെങ്കിലും ബൈക്കിന്റെ വീല്‍ ഉയര്‍ത്തുമോ എന്നും അമല്‍ ചോദിച്ചു. എന്നാൽ കോളേജിലെ മറ്റ് വിദ്യാർത്ഥികളോടൊപ്പം ഇയാൾ ബൈക്ക് സ്റ്റണ്ട് നടത്തുക പതിവാണെന്നാണ് പോലീസ് പറയുന്നത്. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.