ഇടുക്കി:കഞ്ഞിക്കുഴിയിൽ വ്യാജമദ്യ നിർമ്മാണ യൂണിറ്റുമായി കൂടുതൽ പേർക്ക് ബന്ധമുണ്ടെന്ന നിഗമനത്തെ തുടർന്ന് എക്സൈസ് അന്വേഷണം ഊർജിതമാക്കും. സംഭവത്തിൽ എക്സൈസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.വ്യാജ മദ്യ നിർമാണത്തിന്റെയും, വില്പനയുടെയും മുഖ്യപ്രതി കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യുവാണ്. ഇയാളെ അറസ്റ്റു ചെയ്യുന്നതിനും കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനും എക്സൈസ് അപേക്ഷ സമർപ്പിക്കും.
ബിനുവിൻ്റെ രണ്ടു വീടുകളിൽ നടത്തിയ പരിശോധനയിലാണ് വ്യാജമദ്യവും നിർമ്മാണ യൂണിറ്റും പിടികൂടിയത്.കേസിൽ ബിനു നിലവിൽ റിമാൻഡിൽ ആണ്. ബിനുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് എക്സൈസ്.