തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രിമിനലുകളെയും കള്ളക്കടത്തുകാരെയും സ്ത്രീപീഢകരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് അദ്ദേഹം തുറന്നടിച്ചു. ക്രിമിനല്‍ സംഘങ്ങളെ ന്യായീകരിക്കേണ്ട അവസ്ഥയിലേക്ക് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മാറിഎന്നും വി.ഡി.സതീശൻ പറഞ്ഞു.
അതേസമയം രാമനാട്ടുകരയില്‍ പ്രതികളെ സംരക്ഷിക്കുന്നത് ആരെന്ന് അന്വേഷിക്കണമെന്നും, മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറന്നു. പല വിവാദ കേസുകളിലും,പാര്‍ട്ടിയുടെ അറിയപ്പെടുന്ന നേതാക്കള്‍ പ്രതികളായി മാറുകയാണ്. ഏതെല്ലാം നേതാക്കളുമായാണ് ഇവര്‍ക്ക് ബന്ധമെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരംമുറിക്കല്‍ വിവാദത്തില്‍ വനം മാഫിയയ്ക്ക് എതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നുവെന്നും, വനംകൊള്ളയില്‍ കര്‍ഷകരെ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona