ദില്ലി: സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണെന്നും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ റദ്ദാക്കാൻ നിരവധി തവണ പറഞ്ഞതാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് വർഷം പേഴ്സണൽ സ്റ്റാഫായവർ പോലും പെൻഷൻ വാങ്ങുകയാണ്. എന്നാൽ 35 വർഷത്തെ സർവ്വീസുള്ളവർക്ക് പെൻഷൻ കിട്ടാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ഗവർണർ കുറ്റപ്പെടുത്തി.
എസ്എഫ്ഐ പ്രവർത്തകർ വാഹനം തടഞ്ഞാൽ താൻ പുറത്തിറങ്ങും. കാറിനെ ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. യാത്രയുടെ റൂട്ട് മാറ്റിയത് തൻ്റെ വിഷയമല്ല. യാത്രാ റൂട്ട് എങ്ങനെയെന്ന് തീരുമാനിക്കുന്നത് പോലീസാണ്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എല്ലാവരെയും അഭിവാദ്യം ചെയ്തിരുന്നുവെന്നും ഗവർണർ പറഞ്ഞു.