തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കിയതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ ഒളിക്കുകയാണ് സിപിഎം. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് പിന്നാലെ മറ്റു ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ തീരിമാനിച്ചിരിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത് . ഇതോടെ ഇപ്പോള്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലൊന്നും തന്നെ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സല്‍ ജനറലും, 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതാണ് ഇപ്പോള്‍ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഈ മൊഴിയെ തുടര്‍ന്നാണ് സിപിഎം ഇപ്പോള്‍ മാധ്യമങ്ങളെ കാണുമ്പോൾ ഒളിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ ചാനലുകളിലാണ് സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തില്‍ പ്രൈം ടൈം ചര്‍ച്ചകള്‍ നടത്തിയത്. അതേസമയം നേരത്തെ തന്നെ ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം ബഹിഷ്‌കരിച്ചതിനാല്‍ അവിടെ പാര്‍ട്ടിയുടെ അനുഭാവികളായ നിരീക്ഷകരാണ് ചര്‍ച്ചയ്ക്ക് എത്തിയിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ മനോരമയിലും മാതൃഭൂമിയിലും ചര്‍ച്ചയ്ക്ക് സിപിഎം പ്രതിനിധികളെ അയച്ചിരുന്നു.
കുറച്ചുനാളായി ചാനലുകള്‍ ചര്‍ച്ചയ്ക്കുള്ളവരെ നേരിട്ടല്ല വിളിക്കേണ്ടത്. ഇതിനായി ചാനലുകള്‍ എകെജി സെന്ററില്‍ വിളിക്കുകയും വിഷയം പറഞ്ഞാല്‍ പ്രതിനിധികളെ അവര്‍ നിശ്ചയിക്കുകയുമായിരുന്നു പതിവ്.
എന്നാല്‍ ഇന്നലെ മാതൃഭൂമി ചാനല്‍ സ്വര്‍ണക്കടത്ത് വിഷയത്തില്‍ ചര്‍ച്ചയ്ക്കായി പ്രതിനിധിയെ അയക്കണമെന്ന് ആവശ്യപ്പെട്ടെപ്പോള്‍ എന്‍എന്‍ കൃഷ്ണദാസിനെ എകെജി സെന്റര്‍ ചുമതലപ്പെടുത്തി. എന്നാല്‍ അദ്ദേഹം ചര്‍ച്ചയില്‍ നിന്നും പിന്‍മാറുകയായിരുന്നു. മനോരമയടക്കമുള്ള ചാനലുകള്‍ പ്രതിനിധികളെത്തേടി വൈകുന്നേരം മൂന്നരയോടെ എകെജി സെന്ററില്‍ വിളിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം സിപിഎം അറിയിക്കുകയായിരുന്നു.