ശ്രീലങ്കന്‍ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ദ്വീപ് രാഷ്ട്രത്തിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ. സമാധാനപരമായി പ്രതിഷേധിക്കണമെന്നും അക്രമാസക്തരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ ‘നിര്‍ഭാഗ്യകരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇനിയും പരിഹാരം കണ്ടില്ലെങ്കില്‍, രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യം വിനാശം വിതയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. തെരുവിലിറങ്ങി പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് ജയസൂര്യ പിന്തുണ അറിയിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ജനത്തിനൊപ്പം നില്‍ക്കുന്നുവെന്നും ജയസൂര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ വസതി കയ്യടക്കിയപ്പോള്‍ അദ്ദേഹം തെരുവിലുണ്ടായിരുന്നു.ജയസൂര്യയ്ക്കു പുറമേ ശ്രീലങ്കയുടെ മുൻ താരങ്ങളായ കുമാർ സംഗക്കാര, മഹേള ജയവർധനെ എന്നിവർ പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.